Thursday 3 October 2024

ഈയാംപാറ്റകൾ

അന്നൊക്കെ സ്കൂൾ വിട്ടുവരിക, പറ്റിയാൽ ബാറ്റും ബോളും എടുത്ത് ആറ്റിലോട്ട് പോവുക, ഒരു രണ്ടു മണിക്കൂർ ആറ്റുമണലിൽ കളിക്കുക, മനസ്സുനിറഞ്ഞ് മുങ്ങിക്കുളിച്ച്, ഓടിപ്പോയി ബാറ്റും ബോളും തിരികെ വെച്ച്, വേഷം മാറി അമ്പലത്തിലേക്ക് ഒരു പോക്കാണ്. അമ്പലത്തിന്റെ മുന്നിലെ അരമതിലിലിരുന്ന് പറഞ്ഞത്ര കഥയൊന്നും വേറെ എവിടിരുന്നും ആരോടും പറഞ്ഞിട്ടില്ല. ഇടയ്ക്ക് ദൈവത്തെ ഒന്ന് തൊഴുതൂന്ന് വരുത്തും. അമ്പലമടച്ചുകഴിഞ്ഞാലും വീണ്ടും ഒരു ഒരു മണിക്കൂർ അതേ സ്ഥലത്തിരുന്ന് കഥപറച്ചിൽ തന്നെ. പിന്നെ അടുത്ത ദിവസം നാലുമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. അങ്ങനെ എത്രയോ കാലങ്ങളിൽ ആറും മണലും കൺനിറയെ കണ്ട്, ഒരേ വഴിയിലൂടെ നടന്ന്, അമ്പലമുറ്റത്ത് ഈയാംപാറ്റകളെപ്പോലെ ഒരുമിച്ച് കൂടി നമ്മൾ. ഇനി അതേ ഈയാംപാറ്റകളാകുവാൻ കഴിയില്ലല്ലോ കാലത്തിനു പോലും.

No comments:

Post a Comment