പക്ഷെ എന്തോ, മനസ്സിനേറ്റ അടി മായാതെ കിടന്നതുകൊണ്ട് അടുത്ത മാസത്തേക്ക് വീണ്ടും ബുക്ക് ചെയ്തു, ഇത്തവണ ഉറപ്പിച്ചു തനിയെ അങ്ങ് പോകാമെന്ന്. അങ്ങോട്ട് അതേ വിവേക് എക്സ്പ്രസ്സ്, ഇത്തവണ സെക്കന്റ് ഏസി എടുത്തു, യാത്രയിൽ സമാധാനമാണല്ലോ വലുത്. തിരിച്ച് ഗംഭീരമായി ഫ്ലൈറ്റും ബുക്ക് ചെയ്തു. അങ്ങനെ മൊത്തത്തിൽ പതിനായിരമെന്ന ബഡ്ജറ്റ് ആദ്യമേ പാളി.
യാത്രാ ദിവസം, ട്രെയിൻ രാത്രി 12 മണിക്കാണ്. അതിന് ഒരു ആറുമണിക്കൂർമുന്നേ മറ്റൊരു കൂട്ടുകാരൻ പറഞ്ഞു തലേന്ന് ഈ ട്രെയിൻ ആറ്മണിക്കൂർ വൈകിയാണ് എത്തിയതെന്ന്. സകല ദൈവങ്ങളെയും വിളിച്ച് സ്റ്റേഷനിലേക്ക് യാത്രയായി. കുഞ്ഞിനോട് പറഞ്ഞത് ഓഫീസിലെ ആവശ്യത്തിന് പോണു എന്ന്. കുറേ ആലോചിച്ചിട്ട് മൂന്നുവയസ്സുകാരി ചോദിച്ചു അച്ഛൻ എന്തിനാ ഈ പാതിരാത്രിക്ക് ഓഫീസിൽ പോണേ എന്ന്. പകച്ചുപോയി എന്റെ ബാല്യം. കൂടുതൽ ചോദ്യംചെയ്യുംമുന്നേ പിടിച്ചുകെടത്തി ഉറക്കി.
ഇത്തവണയും സോളോ പോകാനുള്ള ധൈര്യമൊന്നും ഇല്ലാത്തപോലെ തോന്നി. ഓഫീസിലെ ഒരു കൊളീഗ് ചോദിച്ചത് ഓർമവന്നു - തനിയെ പോകുന്നതിൽ എന്താണ് രസം,കൂട്ടുകാരൊക്കെ ഉണ്ടെങ്കിലല്ലേ യാത്രക്ക് ഒരു സുഖമുള്ളൂ. ആവോ, എന്തായാലും അവസാനനിമിഷംവരെ പലരോടും വരുന്നോ എന്ന് ചോദിച്ച് ഒന്നും ശരിയാകാതെ വലിയ എക്‌സൈറ്റ്മെന്റ് ഒന്നും ഇല്ലാതെ തനിയെതന്നെ ട്രെയിനിൽ കയറി, ഏതായാലും അര മണിക്കൂറെ വൈകിയുള്ളു ട്രെയിൻ. ഏസിയിൽപോലും ഇടിച്ചുകയറുന്ന ബംഗാളികളെ പ്രതീക്ഷിച്ച് ഇരുട്ടത്ത് സീറ്റ് തപ്പി. ഭാഗ്യവശാൽ ആരും തിങ്ങിനിറഞ്ഞ് കയറിയിരിപ്പില്ല ഏസിയിൽ. സീറ്റ് നമ്പർ തപ്പിപ്പിടിക്കാൻ പാടുപെട്ടു. ആ നമ്പർ ഇട്ടവൻ നല്ല യുക്തിയുള്ള ആളായതുകൊണ്ട് ഉറങ്ങിക്കിടക്കുന്നവരുടെ മുഖത്ത് വെട്ടമടിച്ച് നോക്കിയാൽമാത്രമേ സീറ്റ്‌നമ്പർ കാണൂ.
ഉറങ്ങിക്കിടന്ന ഒരു പാവത്താൻ എന്നോടും പിറകേവന്ന മറ്റ്പലരോടും പലതവണ പറയുന്നതുകേട്ടു അയാൾ ഇപ്പോൾ കിടക്കുന്ന സീറ്റ്‌നമ്പർ മുപ്പത്തിനാല് എന്ന്. രാത്രി ഉറക്കത്തിനിടക്ക് എനിക്കും പലരോടും ഇതുപോലെ പറയേണ്ടിവന്നു. ഏതായാലും വലിയ കുഴപ്പമില്ലാതെ ആദ്യത്തെ രാത്രി വെളുപ്പിച്ചു. സൈഡ് വിൻഡോ സീറ്റിൽ ആർഏസിയിൽ രണ്ട് ബംഗാളികളുണ്ട്, കലപിലകലപില എന്ന് ആകെ ബഹളം, സെക്കന്റ് ഏസിയിൽ യാത്ര ചെയ്യാനുള്ള പൈസയൊക്കെ ഉണ്ടോ ഇവർക്ക് എന്ന് വെറുതേ ഒരു റേസിസം കയറിവന്നപ്പോൾ ദാ ഒരാൾ ഹെഡ്സെറ്റ് വിക്കാൻ വരുന്നു, അയാളോട് ഇവർ വില ചോദിച്ചു, അൻപത് രൂപയെന്ന് പറഞ്ഞപ്പോൾ അത്രയേ ഉള്ളോ എന്ന് പുച്ഛത്തോടെ ചോദിച്ച് രണ്ടെണ്ണം വാങ്ങി അവർ. എന്നിട്ട് കൊടുത്തത് അഞ്ഞൂറ് രൂപയുടെ നോട്ട്. അല്പനേരംകഴിഞ്ഞ് സമോസ വിക്കാൻ ആളുവന്നപ്പോഴും അതുപോലെതന്നെ ഒരു അഞ്ഞൂറ് രൂപ വീണ്ടും വീശി. അങ്ങനെ എന്റെ റേസിസം പറന്നുപോയി.
ഏസി ആയതുകൊണ്ട് ആകെയൊരു നിശബ്ദതയുടെ വീർപ്പുമുട്ടൽ. എന്റെ ബെർത്ത് മുകളിലായതിനാൽ വെളിയിലെ കാഴ്ചയൊന്നും കാണാനും വയ്യ. അല്പംകഴിഞ്ഞ് മടിച്ചുമടിച്ച് ടോയ്ലറ്റിൽ പോയി, എന്തായാലും പ്രതീക്ഷക്ക് വിരുദ്ധമായി അത്യാവശ്യം വൃത്തിയുള്ള ടോയ്ലറ്റ് കണ്ട് ആശ്വാസമായി. റെഡിയായി വന്നപ്പോഴേക്കും താഴെ ഇരുന്നിരുന്ന ആള് പോയി. സമാധാനത്തോടെ കുറച്ചുനേരം കാഴ്ചകാണാൻ ജനലിലൂടെ നോക്കി, മങ്ങിയ ജനൽചില്ല് എന്റെ ആഗ്രഹങ്ങളെ തകിടംമറിച്ചു. എന്തായാലും ഭാര്യ സ്നേഹത്തോടെ പൊതിഞ്ഞുതന്നെ ഇഡലി അവിടെയിരുന്നു കഴിച്ചു. അല്പംകൂടി കഴിഞ്ഞപ്പോൾ ഒരു ബംഗാളി ഫാമിലി വന്നു. അവരുടേതാണ് സീറ്റ്. ഞാൻ എന്റെ മുകളിലത്തെ സീറ്റിലേക്ക് മാറി, വെട്ടമില്ലാത്ത സീറ്റിലിരുന്ന് എന്തുചെയ്യുമെന്ന് സങ്കടപ്പെട്ടപ്പോൾ അവരുടെ ഒരു ഓമന ബംഗാളിമകൻ അപ്പുറത്തെ മുകളിലെ സീറ്റിലിരുന്ന് ഓരോന്ന് കൊറിക്കാനും കുടിക്കാനും തുടങ്ങി. ആകെയൊരു കറുമുറകറുമുറ ശബ്ദം. ഇരുൾ മൂടിത്തുടങ്ങിയ മനസ്സിലേക്ക് പ്രതീക്ഷയുടെ വെളിച്ചം ഞാൻ കണ്ടു - ഒരു സ്വിച്ച്. അത് അമർത്തിയപ്പോൾ റീഡിങ്ങ്ലൈറ്റ് തെളിഞ്ഞു. ഇങ്ങനെയൊരു നൊട്ടോറിയസ് ട്രെയിനിൽ ഇത്തരമൊരു സൗകര്യം ഏതായാലും പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു. എന്തായാലും ഇനി കുറച്ചുനേരം വായിക്കാം, എന്റെ ഈമെയിലിന് മറുപടിതന്ന എഴുത്തുകാരി ശ്രീമതി സോണിയ ചെറിയാന്റെ പുസ്തകം മാടിവിളിക്കുന്നു.
ടിക്കറ്റ് ചെക്കർ വന്ന് ആ ബംഗാളി ഫാമിലിയുടെ ഡീറ്റെയിൽസ് എടുത്തു, പോകാൻനേരം കയ്യിലുള്ള ടാബ് നോക്കി അയാൾ ആ ഫാമിലിയിലെ ഭാര്യയോട് ചോദിച്ചു - ക്യാൻസർ പേഷ്യന്റ് ഹേ ക്യാ ആപ് ?
ശരിക്കും ആ ചോദ്യത്തിന്റെ ആവശ്യമുണ്ടായിരുന്നോ? അഥവാ അവർ ക്യാൻസർ പേഷ്യന്റ് അല്ലെങ്കിലും അയാൾക്ക് തെളിയിക്കാൻ കഴിയുമോ, ഇല്ല. ആണെങ്കിൽ അതിൽ എന്തെങ്കിലും സഹായിക്കാൻ കഴിയുമോ, അതുമില്ല. ആ ഭർത്താവ് വിളറി എന്നെ നോക്കി, ഞാൻ ഒന്നും കേട്ടില്ലെന്ന ഭാവത്തിലിരുന്നു. ഞാൻ വായനയിലല്ലേ.
ട്രെയിൻ മുന്നോട്ടുതന്നെ, ഇപ്പോൾ ആന്ധ്ര ബോർഡറിലേക്ക് അടുക്കുന്നു. ആ ചെക്കൻ കറുമുറ നിർത്തി ഫോണിൽ റീൽസ് കണ്ടുതുടങ്ങിയിട്ടുണ്ട്, ഒരു ഹെഡ്സെറ്റ് പോലുമില്ല, എന്തൊക്കെയോ അലവലാതിത്തരം ഉറക്കെവച്ചിട്ടുണ്ട്. ഞാൻ എന്നോടുതന്നെ പറഞ്ഞു - കണ്ട്രോൾ ഷമ്മി കണ്ട്രോൾ, ഇപ്പോൾ നീ നിന്റെ കംഫോർട്ടബിൾ സോൺ വിട്ടുകഴിഞ്ഞു, ഇനി ആരെങ്കിലും ഇങ്ങോട്ടുവന്ന് ഒടക്കിയാൽപ്പോലും രണ്ടാമത്തെ കരണം കാണിച്ചുകൊടുക്കണമെന്നാണ് ഗാന്ധിയായ ഭാര്യ ഉപദേശിച്ചുവിട്ടേക്കുന്നത്. ആഞ്ജനേയ സ്വാമീ....
😊❣️
ReplyDeleteEnjoyy. May this be one of the best days of your life😇
❤️
Deleteശുഭ യാത്ര...
ReplyDelete🥰
DeleteWowww.. Super ayit ezhuthiyat und.. Oroo moment um njnum aah yatrayil koode kadannu poyath pole thoni.. Oru yatra cheytha feel kitty.. Enjoy your journey 🥰. Eniyum baki ezhuthan madikkanda..
ReplyDeleteNingal ellarum anonymous aanu ivde, enthayalum 🥰thankyou
DeleteAliya ,enjoy cheythu poi vaa, happy Solo trip ( njan vks)
ReplyDeleteThanks da❤️, haha ninak manassilayi alle comment idunnavarude name ivde manassilakillennu
Deleteഓരോ യാത്രകളും ഓരോ പ്രതീക്ഷകളാണ്..ജീവിതത്തിൽ എന്നും നമ്മുക്ക് സന്തോഷിക്കാൻ നമ്മുടെ ഓർമ്മകളേക്കാൾ മറ്റൊന്നുമില്ല.. ഓർമ്മകൾ നില നിർത്താൻ യാത്രകളേക്കാൾ മികച്ചത് വേറൊന്നില്ല.. നാളെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഓർമ്മകൾ മാത്രം ബാക്കി… ഓർമ്മിക്കുവാൻ ഞാൻ നിന്നക്ക് എന്ത് നൽകണം “ഓർമ്മിക്കണം” എന്ന വാക്ക് മാത്രം!
ReplyDelete❤️ആഹാ, നിങ്ങൾക്കും എഴുതിക്കൂടെ.
Delete